ജനങ്ങളുടെ പ്രതികരണങ്ങള്‍ മനസിലാക്കി ഫലപ്രദമായ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മുഖ്യമന്ത്രി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ തലത്തിലുളളവരുടെയും യോഗം വിളിച്ച് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ വയനാട്ടിലെ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ മൂന്നംഗ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്
വയനാട്ടില്‍ കടുവകളുടെ എണ്ണം കൂടി വരുകയാണ്. 2018ൽ ടൈഗർ അതോറിറ്റി നടത്തിയ സര്‍വ്വേയില്‍ 154 കടുവകളുണ്ട്. പക്ഷേ അതിനനുസരിച്ചുള്ള വനഭൂമി ഇല്ല. 884.9 സ്ക്വയർ മീറ്ററാണ് ഉള്ളത്. സാധാരണയായി ഒരു കടുവയുടെ സഞ്ചാര പദം 40 സ്ക്വയർ കിലോമീറ്ററാണ്. ഏഴു പേരെ കടുവ കൊന്നു.
ഇതോടെ ശക്തമായ നിരീക്ഷണത്തിലാണ് കടുവ. 25 ക്യാമറകളും രണ്ട് കൂടും ഒരുക്കിയിരിക്കുകയാണ് വനം വകുപ്പ്. അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്സും ഡോക്ടർമാരും പ്രദേശത്തുണ്ട്. ജനങ്ങള്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ തിരച്ചിലിനായി വനം വകുപ്പിന്റെ 80 അംഗ സ്പെഷ്യൽ ടീമ്മും ഇന്ന് വയനാട്ടിലെത്തും. കൂടുതൽ ക്യാമറകളും തോക്കും വനം വകുപ്പ് അനുവദിച്ചിട്ടുണ്ട്.
കണമലയിലെ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വനംവകുപ്പ് സമയോചിതമായി ഇടപെട്ടു. നാട്ടുകാരുടെ ആവശ്യങ്ങള്‍ ന്യായമാണ്. എന്നാല്‍ ചില സംഘടനകള്‍ ജനവികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്
ജില്ലയിലെ കാട്ടാന ശല്യത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പൂപ്പാറയില്‍ ഇടുക്കി ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തുന്ന നിരാഹാര സമരത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു സിപി മാത്യുവിന്റെ പരാമർശം
അതേസമയം, മുൻ മന്ത്രി എ.കെ ബാലൻ പാലക്കാട് ആശുപത്രിയിലെത്തി ബാബുവിനെ സന്ദര്‍ശിച്ചു. ബാബുവിന് ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നതെന്നും സിടി സ്കാൻ എടുത്തു നോക്കിയപ്പോള്‍ കുഴപ്പമില്ലെന്നും ഡിഎംഒ ഡോ കെ. പി. റീത്ത പറഞ്ഞു. ബാബുവിന്റെ കാലിലെ പരിക്ക് സാരമുള്ളതല്ല.
തമിഴ്‌നാടിന്റെ ദീര്‍ഘകാലമായുളള ആവശ്യമാണ് ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണം എന്നത്. ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി നിലനിര്‍ത്താമെന്നാണ് തമിഴ്‌നാട് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
കോഴിക്കോട് കണ്ണൂർ കൊച്ചി വിമാനത്താവളങ്ങളും റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ബസുകളിലാണ് ഈ സംവിധാനങ്ങൾ ആദ്യം ഒരുക്കുക